Friday, October 15, 2010

ജനപക്ഷമുന്നണിക്ക് പിന്‍തുണയുമായി ഫൈറ്റേഴ്സിന്റെ പ്രതിനിധി സക്കീര്‍ പൊററശ്ശേരി നടത്തിയ പ്രസംഗം (10-10-10)

നാടിന്റെ നന്മ മാത്രം ലക്ഷ്യാമാക്കി. നാടിന്റെയും പ്രവര്‍ത്തകരുടെയും കലാകായിക സാംസ്കാരിക രംഗങ്ങളില്‍ പുരോഗതിയുടെ വിജയ ബേരി മുഴക്കി. തികച്ചും പ്രശംസാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച് നാടിന്റെ മാറ്റത്തിന് ചെവിയോര്‍ത്ത്. ലഹരി വിരുദ്ധ പ്രഖ്യാപനം മുതല്‍ നാട്ടിലെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കല്‍ തുടങ്ങി എല്ലാ നാടിനും പുതു തലമുറയ്ക്കും അതിലപ്പുറം മുതിര്‍ന്നവര്‍ക്കും മാതൃകയായി പ്രവര്‍ത്തനത്തിന്റെ മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍. നാടിന്റെ നന്മ മാത്രം ലക്ഷ്യമാക്കി യുവാക്കളുടെ രാഷ്ട്രീയ ബോധത്തെ ഉണര്‍ത്തി. രാഷ്ട്രീയത്തിന്റെ ബാല പാഠങ്ങള്‍ യുവതലമുറയിലേക്ക് പകര്‍ന്ന്. ഞങ്ങളും ഈ നാടിന്റെ പൌരന്മാരാണെന്ന് പ്രഖ്യാപ്പിച്ചു കൊണ്ട് മുന്നേറുകയാണ്.
നമ്മുടെ നാടിലെ ജനങ്ങളുടെ പ്രശ്നങ്ങളില്‍ എന്നും മുറവിളികള്‍ക്കിട നല്‍കാതെ. കടന്ന് വന്ന് പ്രശ്ന പരിഹാരത്തിന് വഴിയൊരിക്കിയിരുന്ന പ്രസ്ഥാനക്കാര്‍ക്ക് അവരുടെ പ്രവര്‍ത്തനത്തിന് ഭരണ ഘടനാപരമായ സുരക്ഷ അവശ്യമായി വന്നിരിക്കുന്നു. ഇടതനും വലതനും മതങ്ങളുടെ പേരുള്ളവരും അല്ലാത്തവരുമായ പാര്‍ട്ടിക്കാര്‍. ജനസേവന പ്രവര്‍ത്തനത്തിനായി നാട്ടിലേയും പ്രവാസിയുടെയും സംഭാവനകള്‍ സ്വീകരിച്ച് കൊള്ളവെട്ടിക്കലുകള്‍ നടത്തുമ്പോള്‍ ആര്‍ക്കും പ്രശ്നമില്ല.
എന്നാല്‍ ഇതുപോലെ സംഭാവനകള്‍ സ്വീകരിച്ച് പാര്‍ട്ടി കൊടിയില്ലാത്തവനാണെങ്കില്‍ അവന്റെ സാമ്പത്തിക സ്രോതസുകളെപ്പറ്റി അറിഞ്ഞാലും. അന്വേഷണത്തിന് ഉത്തരവിട്ട്. എനിയും ഇത്തരത്തില്‍ പാര്‍ട്ടികളില്ലാതെ ജനസേവത്തിനിറങ്ങിയാല്‍ ശരിയാക്കി കളയുമെന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് ഇന്ന് നമ്മുടെ നാട്ടിലും രാജ്യത്താകമാനം നടക്കുന്നത്. അഴിമതിക്ക് നേതാക്കള്‍ കൊടിപിടിക്കുമ്പോള്‍ ഓരോ കൊടിക്കു പിന്നിലും അണി നിരന്നു പോയി എന്ന ഒറ്റ തെറ്റിന്റെ പേരില്‍ സിന്ദാബാന്ദുകള്‍ വിളിക്കാന്‍ വിധിക്കപ്പെട്ടവരായി നമ്മള്‍ ജനങ്ങള്‍ മാറിയിരിക്കുന്നു.
ശുദ്ധമായ രാഷ്ട്രീയം ഒന്ന് ഇല്ലയെന്ന്. ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആണയിടുന്നു. രാഷ്ട്രീയക്കാര്‍ ഏറ്റവും വലിയ വൃത്തികെട്ടവരാണെന്ന് അവര്‍ പരസ്യമായും രഹസ്യമായും പറയുന്നു. ഇത്തരത്തിലുള്ള തെററിന്റെയും നെറിക്കേടിന്റെയും കൂട്ടുക്കാരെയാണോ നമ്മുടെ നാടിന്റെ താക്കോല്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ചിന്തിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ നാട്ടില്‍ നിന്ന് തുടങ്ങാം നമ്മുക്ക് ശുദ്ധി കലശം.
ജനാതിപത്യം അറുപതാണ്ട് പിന്നിട്ടിട്ടും. രാജ്യ വിരസനത്തിനും ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക്. നമ്മുടെ നിലവിലുള്ള പാര്‍ട്ടിക്കാരെ പോലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് അഞ്ചു വര്‍ഷം വച്ചുള്ള കണക്കു കൂട്ടലുകള്‍ നമ്മുക്ക് മാറ്റാം. പ്രശ്നങ്ങള്‍ക്ക് പരഹാരം പ്രശ്ന സമയത്താണുവേണ്ടത്. ഈ അടുത്ത ദിവസത്തില്‍ ഇറങ്ങിയ യു.ഡി.എഫിന്റെ ഒരു നോട്ടീസില്‍ ഞാന്‍ കണ്ടു ഒന്‍മ്പതോളം റോഡുകള്‍ സഞ്ചാര യോഗ്യമല്ലെന്ന്. ഇവര്‍ ഇന്നലെ കണ്ടതാണോ ഇത്. പിന്നെ ഏരിമല റോഡിന്റെ തകര്‍ന്നടിഞ്ഞ അവസ്ഥയില്‍ പ്രതിഷേധിച്ച് ആ ഭാഗത്തുള്ളവര്‍ വോട്ട് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു. പത്രങ്ങളില്‍ വന്നു. ഇടതുപക്ഷത്തിന്റെ മെമ്പര്‍മാരായിരുന്നു അവിടെയെന്ന് പറഞ്ഞ് യൂഡിഎഫ് കൈ കയുകുന്നു. ഞാങ്ങളെ ജയിപ്പിച്ചാല്‍ എല്ലാം ശരിയാക്കാം. വീണ്ടും ഞങ്ങളെ ജയിപ്പിച്ചാല്‍ എല്ലാം ഞങ്ങളും ചെയ്യാമെന്ന് ഇടതനും. ഈ ജനങ്ങള്‍ നിങ്ങളെ പോലെ ബുദ്ധിയുള്ള മനുഷ്യരാണ് എന്ന് പാര്‍ട്ടികളുടെ ബുദ്ധി ജീവികള്‍ ചിന്തിക്കുന്നില്ലേ. പൊറ്റശ്ശേരി ഹൈസ്കൂള്‍ റോഡിന്റെയും പല കുടിവെള്ള പദ്ധതികളുടെയും സ്ഥിതി വ്യക്തസ്ഥമല്ല.
മുരുകന്‍ കാട്ടാകട എന്ന കവി തന്റെ കവിതയില്‍ പറയുന്ന പോലെ "മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തു കണ്ണടകള്‍ വേണം''. നമ്മുക്കും ഈ ജനത്തെ വിണ്ഢികളാക്കുന്ന പാര്‍ട്ടികളുടെ നിറം മങ്ങിയ വികസ സ്വപ്നങ്ങള്‍ കണ്ടു മടുത്തു. നമ്മുക്ക് വേണം പുതിയ ഒരു ലോകം പുതിയൊരു കാഴ്ചകള്‍. ജനപക്ഷത്തു ജനകീയ കൂട്ടായ്മകളിലൂടെ നാടിന്റെ വികസന കാഴ്ചകള്‍ കാണാന്‍ നമ്മുക്കും അണിചേരാം ജനപക്ഷമുന്നണിയില്‍. ഇന്ന് വിരല്‍ തുമ്പില്‍ എല്ലാം മാറിമറിയുന്ന വിവര സാങ്കേതികതയുടെ ആധുനിക യുഗത്തില്‍. വിരല്‍ തുമ്പില്‍ നമ്മുക്കും ഈ നാടിന്റെ ഭാവിയെ മാറ്റാം. മാറ്റത്തിനായി മുന്നേറുന്ന മുന്നണി പടയാളികളായി നമ്മുക്ക് അണിചേരാം. ജനപക്ഷമുന്നണിയുടെ 12,13 വാര്‍ഡിലെ കരുത്തരായ സ്ഥാനാര്‍ത്ഥി കള്‍ ഹബീബു റഹ്മാനും മിനിമോള്‍ക്കും കണ്ണട അടയാളത്തില്‍ നിങ്ങളുടെ വോട്ടുകള്‍ നല്‍കി വിജയിപ്പിക്കുക.
നാടിന്റെ നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഫൈറ്റേഴ്സിന്റെ എല്ലാ പ്രവര്‍ത്തകരുടെ പേരിലും മാറ്റത്തിനായി അണിചേരാന്‍ തീരുമാനിച്ച നല്ലവരായ നമ്മുടെ നാട്ടുക്കാരുടെ പേരിലും വിജയാശംസകള്‍ നേരുന്നു.
നന്ദി നമസ്കാരം

No comments: